1.)ആരവം തീരദേശ ഗെയിംസ് - 2024

തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്കായി ജില്ലാ ഭരണകൂടവും കായിക യുവജനകാര്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ആരവം തീരദേശ ഗെയിംസ് - 2024 ൽ കരുംകുളം ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരായി. ശ്രീ. രാജീവ് കുമാർ ചൗധരി ഐഎഎസ്: കായിക യുവജനകാര്യ ഡയറക്ടർ, ഗെയിംസിൻ്റെ സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഓരോ വിഭാഗത്തിലും ഓവറോൾ ചാംപ്യൻമാരായ പഞ്ചായത്തിനും ഗെയിമുകളിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ മികച്ച കളിക്കാരനുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കബഡി, ഫുട്ബോൾ, വടംവലി, വോളിബോൾ എന്നിങ്ങനെ നാല് വ്യത്യസ്ത ഇനങ്ങളിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള പുരുഷ-വനിതാ ടീമുകൾ പങ്കെടുത്തു. ഫെബ്രുവരി 10, 11 തീയതികളിൽ അടിമലത്തുറ ജയ് ക്രൈസ്റ്റ് ഫുട്ബോൾ ഗ്രൗണ്ടിലും പുല്ലുവിള ലിയോ XIII സ്കൂൾ ഗ്രൗണ്ടിലും നടന്ന ദ്വിദിന മത്സരത്തിൽ പൂവാർ, കരുംകുളം, കോട്ടുകാൽ, ചിറയിൻകീഴ്, കാരോട്, വെട്ടൂർ, തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു.

2.)ഒരു പഞ്ചായത്ത് ഒരു കളിക്കളം - ഉദ്ഘാടനം(കള്ളിക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം)

ഒരു പഞ്ചായത്ത് ഒരു കളിക്കളം എന്ന പദ്ധതിയുടെ കീഴിലുള്ള ആദ്യ സ്റ്റേഡിയം (കള്ളിക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം) ബഹുമാനപ്പെട്ട കായിക മന്ത്രി ശ്രീ. വി.അബ്ദുറഹിമാൻ 30/1/2024 ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് കായിക മേഖലയിലെ പശ്ചാത്തല സൗകര്യവികസന രംഗത്ത് അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്ക്കാണ് നാം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ഗ്രാമീണതലത്തില്‍ കളിക്കളങ്ങളുടെ വികസനം, പ്രൊഫഷണല്‍ സ്പോര്‍ട്സിന്‍റെ വികസനത്തിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേഡിയങ്ങളും, സിന്തറ്റിക് ട്രാക്കുകളും, മറ്റ് അനുബന്ധ സൗകര്യങ്ങളും, സ്വിമ്മിംഗ് പൂളും, സ്പോര്‍ട്സിന്‍റെ വികസനത്തിന് അനുയോജ്യമായ സ്പോര്‍ട്സ് ടൂറിസം പദ്ധതികള്‍, വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട കായിക പരിശീലന കളരികള്‍, സ്പോര്‍ട്സ് മെഡിസിന്‍ സെന്‍ററുകള്‍, സ്പോര്‍ട്സ് സയന്‍സ് സെന്‍ററുകള്‍ സംബന്ധിച്ച പ്രവൃത്തികളാണ് സംസ്ഥാനത്ത് ആവിഷ്കരിച്ചു വരുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഏകദേശം 380 കോടി രൂപയുടെയും കിഫ്ബി ധനസഹായത്തോടെ 1000 കോടി രൂപയുടെയും ആസ്തി വികസന പ്രവൃത്തികളാണ് നിലവില്‍ കായിക വകുപ്പിനു കീഴില്‍ നടന്നു വരുന്നത്.

ഒരു കളിക്കളം പദ്ധതിയിലുള്‍പ്പെടുത്തി കളളിക്കാട് ഗ്രാമപഞ്ചായത്തില്‍ ഒരു കോടി രുപയുടെ പദ്ധതിയാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുളളത്. ഇതില്‍ 50 ലക്ഷം രൂപ എം.എല്‍.എ. - എ.ഡി.എസ് ഫണ്ടിലും ബാക്കി 50 ലക്ഷം രൂപ പ്ലാന്‍ ഫണ്ടിലും ഉള്‍പ്പെടുത്തിയ തുക വിനിയോഗിച്ചാണ് ടി സ്റ്റേഡിയം നവീകരിച്ചിരിക്കുന്നത്.

ടി പ്രവൃത്തിക്കായി ഭരണാനുമതി ലഭിച്ചിട്ടുള്ള എം.എല്‍.എ. - എ.ഡി.എസ് പദ്ധതിയിലുള്‍പ്പെടുത്തി നിലവിലെ ഗ്രൗണ്ടില്‍ 40.സെ.മി. കനത്തില്‍ മണ്ണിട്ട് ഉയര്‍ത്തുന്ന പ്രവൃത്തി, നിലവിലെ ഗ്രൗണ്ടില്‍ 15 സെ. മി കനത്തില്‍ മള്‍ട്ടി കോര്‍ട്ട് നിര്‍മ്മിക്കുന്ന പ്രവൃത്തി, ഗ്രൗണ്ടിനു ചുറ്റുമായി ആര്‍. സി. സി ഡ്രെയിനേജിന്‍റെ സംവിധാനം, ഗോള്‍ പോസ്റ്റ്, ഗ്രൗണ്ടിന്‍റെ കിഴക്ക്, പടിഞ്ഞാറ്, വടക്ക് ഭാഗത്തുമായി ആര്‍. ആര്‍ റീട്ടെയിനിംഗ് വാളിന്‍റെ നിര്‍മ്മാണം എന്നിവയാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. 50 ലക്ഷം രൂപ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഗ്രൗണ്ടിന്‍റെ വടക്ക് ഭാഗത്ത് ചെയിന്‍ലിങ്ക് ഫെന്‍സിംഗിന്‍റെ നിര്‍മ്മാണം, ഗ്രൗണ്ടിലെ ജനറല്‍ ഇലക്ട്രിഫിക്കേഷന്‍, ഗ്രൗണ്ടില്‍ ടോയിലറ്റ് കം ചെയിഞ്ചിംഗ് റൂമിന്‍റെ നിര്‍മ്മാണം, ഗ്രൗണ്ടിന്‍റെ കിഴക്ക് - പടിഞ്ഞാറ് ഭാഗത്ത് നൈലോണ്‍ നെറ്റോടു കൂടിയ ഫെന്‍സിംഗ് എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്.

3.) ചെ ഇന്റർനാഷണൽ ചെസ്സ് ഫെസ്‌റ്റിവൽ - 2023

പ്രോഗ്രാം വിശദാംശങ്ങൾ

ആദ്യ കിരീടം കേരളം സ്വന്തമാക്കി

ജിഎം എസ് എൽ നാരായണൻ, ഐഎം ജുബിൻ ജിമ്മി, ഡബ്ല്യു ഐ എം നിമ്മി എ ജോർജ്, ഫിഡെ മാസ്റ്റർ ഗൗതം കൃഷ്ണ എച്ച് എന്നിവരടങ്ങുന്ന കേരള ക്വാർട്ടറ്റ് തിരുവനന്തപുരത്ത് നടന്ന ആദ്യ ചെ അന്താരാഷ്ട്ര ചെസ് ഫെസ്റ്റിവലിൽ ക്യൂബിയൻ ടീമിനെ ക്യുമുലേറ്റീവ് പോയിന്റിൽ പരാജയപ്പെടുത്തി കിരീടം നേടി. കേരളം 42.5 പോയിന്റ് നേടിയപ്പോൾ ക്യൂബക്കാർക്ക് 37.5 പോയിന്റാണ് നേടാനായത്.

നവംബർ 16 മുതൽ 20 വരെ തിരുവനതപുരത്ത് രാജ്യാന്തര ചെസ് ഫെസ്റ്റിവൽ നടത്തി കേരളവും ക്യൂബയും കായികരംഗത്ത് കൈകോർക്കുന്നു. ക്യൂബയിൽ നിന്നുള്ള ഗ്രാൻഡ് മാസ്റ്റേഴ്‌സ്: കാർലോസ് ഡാനിയേൽ അൽബർനാസ്, എലിയർ മിറാൻഡ മെസ, ഡിലൻ ഇസിഡ്രോ ബെർഡെയ്‌സ്, ലിസാന്ദ്ര ഓർദാസ് വാൽഡെസ്, ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റേഴ്‌സ് പ്രഗ്യാനന്ദ, എസ് എൽ നാരായണൻ, നിഹാൽ സരിൻ, ആർ ബി രമേഷ് എന്നിവർ പരസ്പരം മത്സരിക്കും. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ക്യൂബ സന്ദർശനത്തെ തുടർന്നാണ് കേരള ക്യൂബ "ചെ" ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ, 2023 എന്ന ആശയം ഉടലെടുത്തത്. സന്ദർശന വേളയിൽ നടന്ന ഫലപ്രദമായ ചർച്ചകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കേരള സർക്കാർ ഈ ഫെസ്‌റ്റിവൽ നടത്താൻ തീരുമാനിച്ചു.

ചെ ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ 2023 നവംബർ 16-ന് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും 4 ദിവസങ്ങളിലായി തിരുവനന്തപുരത്ത് വിജയകരമായി നടത്തുകയും 2023 നവംബർ 20-ന് ഹയാത്ത് റീജൻസി തിരുവനന്തപുരത്ത് വിജയകരമായി സമാപിക്കുകയും ചെയ്തു.

4.) കായികഭവന്റെ തറക്കല്ലിടൽ - 2023

കായിക ഭവന്റെ തറക്കല്ലിടൽ ബഹുമാനപ്പെട്ട കേരള കായിക വകുപ്പ് മന്ത്രി ശ്രീ. വി.അബ്ദുറഹിമാൻ 25/10/2023 ന് നിർവഹിച്ചു.

5.) മാസ് സ്‌പോർട്‌സ് കൾച്ചറിനെക്കുറിച്ചുള്ള വർക്ക്‌ഷോപ്പ് - 2023

കേരള സർക്കാരിന്റെ കായിക യുവജനകാര്യ വകുപ്പ് 2023 സെപ്തംബർ 25, 26 തീയതികളിൽ തിരുവനന്തപുരം കാര്യവട്ടത്തെ SAI, LNCPE യിൽ മാസ് സ്‌പോർട്‌സ് കൾച്ചറിനെക്കുറിച്ച് 2 ദിവസത്തെ ശിൽപശാല നടത്തി. സംസ്ഥാനത്തെ കായിക പദ്ധതികളുടെ സംയോജനം, മൈക്രോ ലെവൽ പ്ലാനിംഗ് & എക്‌സിക്യൂഷൻ എന്നിവയിലാണ് ശിൽപശാല പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.

GET IN TOUCH